Tuesday, April 3, 2007

പാഠം 1: മഷിത്തണ്ടുകളെപ്പറ്റി മിണ്ടരുതു.

"അപ്പൊ ഇന്ന് വൈകുന്നേരം എന്താ പരിപാടി?" മൊബൈലില്‍ വെള്ളത്തണ്ടിന്റെ കുശലം. അപ്പോള്‍ തോന്നിയ ഒരു രസത്തിനു സ്ളേറ്റുപെന്‍സില്‍ എഴുതി "ഇവിടത്തെ ഒരു മഷിത്തണ്ടിനെയും കൂട്ടി ഒരു സിനിമക്കു പോണം"

"ഓഹൊ. മഷിത്തണ്ടിനോടു എന്റെ അന്വേഷണം പറയൂ"
"എല്ലാ മഷിത്തണ്ടുകളോടും പറയട്ടേ?"
"ഡബിള്‍ ഓക്കെ"

"ഇവള്‍ ആള്‍ കൊള്ളാമല്ലൊ", സ്ളേറ്റുപെന്‍സില്‍ മനസ്സില്‍ കരുതി. രാത്രി വീണ്ടും മൊബൈല്‍ ചിലച്ചു.

"സിനിമ കാണുകയാണോ?"
"ഷ്.. ശല്യപ്പെടുത്തല്ലേ. മഷിത്തണ്ടിനതിഷ്ടമല്ല", സ്ളേറ്റുപെന്‍സില്‍ വീണ്ടും നമ്പരിറക്കി.
"ശരി. ഞാന്‍ ശല്യപ്പെടുത്തുന്നില്ല. ഒരു സോറി പറഞ്ഞേക്കു".

കുഴഞ്ഞോ ഭഗവാനെ? സത്യം പറഞ്ഞേക്കാം.
"ഹും..ആരാ.. എന്താ..ഞാനെവിടെയാ.. ഓ.. നീയായിരുന്നോ. ഞാനൊരു സ്വപ്നം കണ്ടു. ഇല്ല, സിനിമക്കു പോയില്ല", ഇതേറ്റാല്‍ 50 പൈസ കാണിക്ക നേര്‍ന്നു സ്ളേറ്റുപെന്‍സില്‍ മറുപടി അയച്ചു.

ബീപ് ബീപ്: "സ്വപ്നമാണോ.. സത്യമാണോ? ബാങ്ക്ലൂരല്ലേ സ്ഥലം".

അപ്പൊള്‍ അതേറ്റില്ല. പിന്നെ എന്തൊക്കെയോ കണാകുണാ പറഞ്ഞു ഒരു വിധം തല ഊരിയെടുത്തതു എങ്ങനെ എന്നു സ്ളേറ്റുപെന്‍സിലിനേ അറിയൂ.

4 comments:

Soumya said...

Malappurathu Manasam ennathu thiruvanathapurathu Manasam ennakkan time aayi :) Vellathandu kollam tto... :)

G.MANU said...

:)

തറവാടി said...

രണ്ട് പോസ്റ്റും‌ വായിച്ചു ,

പുതുമയുന്റെങ്കിലും‌ , നന്നായെഴുതാന്‍പറ്റുന്ന ആളാണെന്നു തോന്നുന്നു, സ്വാഗതം‌

yousufpa said...

mashithandu,--enginey eee peru kitty.sookshikkunna idam nannayal mashithandu vadilla.nalla jalathil sookshicholoo.

abusalja@yahoo.co.in